Friday 24 October 2014

താ­രാ­രാ­ധ­ന­യു­ടെ മ­ര­ണ­ക്ക­യ­റ്റം


      ദൈ­വം ക­ഴി­ഞ്ഞാൽ ഏ­റ്റ­വും കൂ­ടു­തൽ ആ­രാ­ധ­ക­രു­ള്ള­ത്‌ സി­നി­മാ­താ­ര­ങ്ങൾ­ക്കും ക്രി­ക്ക­റ്റ്‌ ക­ളി­ക്കാർ­ക്കു­മാ­ണ്‌. ക്രി­ക്ക­റ്റ്‌ താ­രം എ­ന്ന പ്ര­യോ­ഗം കൂ­ടി നി­ല­വി­ലു­ണ്ട­ല്ലോ. ജീ­വൻ ദൈ­വ­ത്തെ ഏൽ­പ്പി­ച്ചു­കൊ­ണ്ട്‌ ആ­രാ­ധ­കർ ന­ട­ത്തു­ന്ന ഭ­ക്തി­യാ­ത്ര­ക­ളും ആ­ന പ്ര­ദർ­ശ­ന­വും മ­റ്റും മ­ര­ണ­ങ്ങൾ­ക്കു­പോ­ലും കാ­ര­ണ­മാ­യി­ട്ടു­ണ്ട്‌.

      ജ­യ­ല­ളി­ത ശി­ക്ഷി­ക്ക­പ്പെ­ട്ട­പ്പോൾ നി­ര­വ­ധി ആ­ളു­കൾ സ്വ­യം­ഹ­ത്യ­യി­ലൂ­ടെ ആ­ത്മ­സാ­ക്ഷാ­ത്‌­ക്കാ­ര­വും അ­മ്മ­യോ­ടു­ള്ള മ­മ­താ­നി­ർ­വൃ­തി­യും നേ­ടി. ദ്രാ­വി­ഡ മു­ന്നേ­റ്റ ക­ഴ­ക­ത്തി­ന്റെ സ്ഥാ­പ­ക നേ­താ­വാ­യ സി എൻ അ­ണ്ണാ­ദു­രൈ­യെ­പ്പോ­ലു­ള്ള ഒ­രു ജ­ന­നേ­താ­വ­ല്ല ജ­യ­ല­ളി­ത. അ­വ­രോ­ട്‌ ത­മി­ഴ്‌ ജ­ന­ത­യ്‌­ക്കു­ള്ള ആ­നു­ക­മ്പ, അ­വ­രു­ടെ സി­നി­മാ­കാ­ല­ത്തോ­ടു­ള്ള ആ­രാ­ധ­ന ത­ന്നെ­യാ­ണ്‌. ഈ ആ­രാ­ധ­ന­യു­ടെ മു­ക്കാൽ­പ­ങ്കും എം ജി രാ­മ­ച­ന്ദ്ര­ന്‌ അ­വ­കാ­ശ­പ്പെ­ട്ട­തു­മാ­ണ്‌.
     ത­മി­ഴ്‌­നാ­ടി­നെ അ­നു­ക­രി­ച്ച്‌ കേ­ര­ള­ത്തി­ലും താ­രാ­രാ­ധ­ന വർ­ധി­ച്ചി­ട്ടു­ണ്ട്‌. ഒ­രു സൂ­പ്പർ­സ്റ്റാ­റി­ന്റെ ഫാൻ­സ്‌ അ­സോ­സി­യേ­ഷൻ പ്ര­വർ­ത്ത­കർ, മ­റ്റേ സൂ­പ്പർ­സ്റ്റാ­റി­ന്റെ ചി­ത്രം തു­ട­ങ്ങു­മ്പോൾ­ത്ത­ന്നെ കൂ­വു­ന്ന­തും എ­തിർ­വി­ഭാ­ഗം ക­യ്യ­ടി­ക്കു­ന്ന­തും കേ­ര­ള­ത്തി­ലെ തീ­യേ­റ്റ­റു­ക­ളിൽ സാ­ധാ­ര­ണ­മാ­യി­ട്ടു­ണ്ട്‌. ത­മി­ഴ്‌­നാ­ട്ടിൽ ര­ജ­നീ­കാ­ന്തി­ന്റെ­യും മ­റ്റും ആ­രാ­ധ­ക സം­ഘ­ങ്ങൾ ര­ക്ത­ദാ­നം തു­ട­ങ്ങി­യ കാ­ര്യ­ങ്ങൾ ചെ­യ്യു­ന്നു­ണ്ടെ­ങ്കി­ലും വ്യ­ക്തി­പൂ­ജ­യും അ­തു­വ­ഴി വോ­ട്ടു­ബാ­ങ്കി­ന്റെ ക്രോ­ഡീ­ക­ര­ണ­വു­മാ­ണ്‌ അ­ടി­വേ­രാ­യി­ട്ടു­ള്ള­ത്‌.
     പു­തി­യ ചി­ത്ര­ങ്ങൾ പ്ര­ദർ­ശ­ന­ത്തി­നെ­ത്തു­മ്പോൾ ആ­രാ­ധ­കർ തീ­യേ­റ്റർ പ­രി­സ­രം ക­യ്യ­ട­ക്കും. താ­ര­ത്തി­ന്റെ പ­ടു­കൂ­റ്റൻ ക­ട്ടൗ­ട്ടു­കൾ ഉ­യർ­ത്തും. അ­തിൽ മാ­ല ചാർ­ത്തും. ചി­ല­പ്പോൾ താ­ര­ത്തി­ന്റെ ചി­ത്രം ദൈ­വ­ത്തെ എ­ഴു­ന്ന­ള്ളി­ക്കു­ന്ന­തു­പോ­ലെ ആ­ന­പ്പു­റ­ത്ത്‌ ഇ­രു­ത്തി ആ­ഘോ­ഷി­ക്കു­ക­യും ചെ­യ്യും.
      ആ­രാ­ധ­ന­മൂ­ത്ത്‌ കൂ­റ്റൻ ഫ്‌­ള­ക്‌­സ്‌ ബോർ­ഡു­ക­ളിൽ ഇ­ള­നീ­ര­ഭി­ഷേ­ക­വും പാ­ല­ഭി­ഷേ­ക­വും പോ­ലും ന­ട­ത്താ­റു­ണ്ട്‌. ആ­ര­തി ഉ­ഴി­യു­ക, താ­ര­ക്കോ­ല­ത്തി­ന്‌ മു­ന്നിൽ തേ­ങ്ങ­യ­ടി­ക്കു­ക, കർ­പ്പൂ­രം ക­ത്തി­ക്കു­ക, സാ­മ്പ്രാ­ണി­ത്തി­രി പു­ക­യ്‌­ക്കു­ക തു­ട­ങ്ങി ക്ഷേ­ത്രാ­ചാ­ര­ങ്ങ­ളു­ടെ അ­ന്ധ­ത­യി­ല­ധി­ഷ്ഠി­ത­മാ­യ പ­രി­പാ­ടി­ക­ളും ന­ട­ത്താ­റു­ണ്ട്‌. മ­ല­യാ­ള­ത്തിൽ ന­ടി­കൾ­ക്ക്‌ പൊ­തു­വേ ആ­രാ­ധ­ക­സം­ഘ­ട­ന­കൾ കു­റ­വാ­ണ്‌. അ­വർ പ­ണ­വും പ­ദ­വി­യും നൽ­കി സം­ഘ­ട­ന­ക­ളെ പ്രോ­ത്സാ­ഹി­പ്പി­ക്കാ­റി­ല്ലാ­ത്ത­താ­ണ്‌ കാ­ര­ണ­മെ­ന്നാ­ണ­റി­യു­ന്ന­ത്‌.
      മ­ഞ്‌­ജു­വാ­ര്യർ ഫാൻ­സ്‌ അ­സോ­സി­യേ­ഷ­ന്റെ ഫേ­സ്‌ ബു­ക്ക്‌ പേ­ജിൽ ഒ­രാൾ പ്ര­തി­ക­രി­ച്ചി­രി­ക്കു­ന്ന­ത്‌ ഇ­വൾ­ക്കും ഫാ­നോ ഹ, ഹ, ഹ എ­ന്നാ­ണ്‌. സി­നി­മാ­താ­ര­ങ്ങ­ളോ­ട്‌ ആ­രാ­ധ­ന­യു­ണ്ടെ­ങ്കി­ലും ബ­ഹു­മാ­നം കു­റ­വാ­ണ്‌. ഗൾ­ഫ്‌ കേ­ന്ദ്രീ­ക­രി­ച്ചു­ള്ള കാ­വ്യ­മാ­ധ­വൻ ആ­രാ­ധ­ക­സം­ഘ­ത്തി­ന്റെ ഫേ­സ്‌­ബു­ക്ക്‌ പേ­ജ്‌ 2525 പേ­രേ ലൈ­ക്ക്‌ ചെ­യ്‌­തി­ട്ടു­ള്ളു. 
      ഈ­യി­ടെ­യു­ണ്ടാ­യ വേ­ദ­നാ­ജ­ന­ക­മാ­യ കാ­ര്യം ത­മി­ഴ്‌­ന­ടൻ വി­ജ­യി­ന്റെ കൂ­റ്റൻ ഫ്‌­ള­ക്‌­സ്‌ ബോർ­ഡിൽ പാ­ല­ഭി­ഷേ­കം ന­ട­ത്താൻ ക­യ­റി­യ ഒ­രു പാ­വ­പ്പെ­ട്ട നിർ­മാ­ണ­ത്തൊ­ഴി­ലാ­ളി­യാ­യ ആ­രാ­ധ­ക­ന്റെ മ­ര­ണ­മാ­ണ്‌. വ­ട­ക്കു­ഞ്ചേ­രി ജ­യ­ഭാ­ര­ത്‌ മൂ­വീ­സി­ന്റെ മു­ന്നിൽ സ്ഥാ­പി­ച്ചി­രു­ന്ന മു­പ്പ­ത­ടി ഉ­യ­ര­മു­ള്ള ഫ്‌­ള­ക്‌­സ്‌ ബോർ­ഡിൽ നി­ന്നാ­ണ്‌ ആ­രാ­ധ­കൻ ഉ­ണ്ണി­കൃ­ഷ്‌­ണൻ വീ­ണു­മ­രി­ച്ച­ത്‌. ഉ­ണ്ണി­കൃ­ഷ്‌­ണ­ന്റെ കു­ടും­ബ­ത്തെ സ­ഹാ­യി­ക്കാൻ വി­ജ­യ്‌ മു­ന്നോ­ട്ടു­വ­ര­ണം.
താ­രാ­രാ­ധ­ന­യും തു­ടർ­ന്നു­ള്ള ആ­ര­തി­യും പാ­ല­ഭി­ഷേ­ക­വും ഇ­ള­നീ­ര­ഭി­ഷേ­ക­വും മ­റ്റും അർ­ഥ­ര­ഹി­ത­മാ­ണെ­ന്ന്‌ ന­മ്മൾ തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ട്‌. സി­നി­മാ­താ­ര­ങ്ങൾ ഒ­രു­കാ­ര­ണ­വ­ശാ­ലും ഇ­ത്ത­രം അ­ന്ധാ­രാ­ധ­ക­സം­ഘ­ങ്ങ­ളെ പ്രോ­ത്സാ­ഹി­പ്പി­ക്ക­രു­ത്‌. നോ­ക്കൂ, ആ­രാ­ധ­കർ അ­ധി­ക­മാ­യാൽ പു­റ­ത്തി­റ­ങ്ങാൻ ക­ഴി­യി­ല്ല. ലോ­ക­ത്ത്‌ ഏ­റ്റ­വും കൂ­ടു­തൽ ആ­രാ­ധ­ക­രു­ള്ള­ത്‌ ദൈ­വ­ത്തി­നാ­ണ്‌. അ­ദ്ദേ­ഹം ഇ­ന്നേ­വ­രെ പു­റ­ത്തി­റ­ങ്ങി­യി­ട്ടി­ല്ല.

2 comments:

  1. താ­രാ­രാ­ധ­ന­യും തു­ടർ­ന്നു­ള്ള ആ­ര­തി­യും പാ­ല­ഭി­ഷേ­ക­വും ഇ­ള­നീ­ര­ഭി­ഷേ­ക­വും മ­റ്റും അർ­ഥ­ര­ഹി­ത­മാ­ണെ­ന്ന്‌ ന­മ്മൾ തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ട്‌. സി­നി­മാ­താ­ര­ങ്ങൾ ഒ­രു­കാ­ര­ണ­വ­ശാ­ലും ഇ­ത്ത­രം അ­ന്ധാ­രാ­ധ­ക­സം­ഘ­ങ്ങ­ളെ പ്രോ­ത്സാ­ഹി­പ്പി­ക്ക­രു­ത്‌. നോ­ക്കൂ, ആ­രാ­ധ­കർ അ­ധി­ക­മാ­യാൽ പു­റ­ത്തി­റ­ങ്ങാൻ ക­ഴി­യി­ല്ല. ലോ­ക­ത്ത്‌ ഏ­റ്റ­വും കൂ­ടു­തൽ ആ­രാ­ധ­ക­രു­ള്ള­ത്‌ ദൈ­വ­ത്തി­നാ­ണ്‌. അ­ദ്ദേ­ഹം ഇ­ന്നേ­വ­രെ പു­റ­ത്തി­റ­ങ്ങി­യി­ട്ടി­ല്ല.

    ReplyDelete
  2. അതിരുവിട്ട താരാരാധനയും വീരാരാധനയും അതുനിമിത്തമുണ്ടാകുന്ന കോപ്രായങ്ങളും കഷ്ടനഷ്ടങ്ങളും, ഇൻഡ്യയെപ്പോലെയുള്ള ചില രാജ്യങ്ങളുടെ ശാപമാണ്. ഇങ്ങിനെ തലതിരിഞ്ഞുപോയ ഒരു സമൂഹത്തിന്, ശാസ്ത്രീയമായി, യുക്തിസഹമായി ചിന്തിയ്ക്കാനോ, പെരുമാറാനോ അറിയില്ലെന്നു തോന്നിപ്പോകും, ഈ വൈകൃതങ്ങൾ കാണുമ്പോൾ! മറ്റൊരു പോംവഴിയുമില്ലെങ്കിൽ, നിയമനിർമ്മാണം മുഖേനയെങ്കിലും ഈ ദുഷ്പ്രവണതയ്ക്കു പരിഹാരമുണ്ടായെങ്കിൽ എന്നാശിച്ചുപോകുന്നു!

    ReplyDelete