Saturday 4 April 2015

പുഴയിലെ നക്ഷത്രം


പുഴയോരത്തൊരു നീർമരുത്‌
മരുതിൻ ചോട്ടിലിരിക്കും കവിയുടെ
ഹൃദയം കണ്ടതു പൂങ്കുരുവി.

കുരുവിക്കുള്ളിൽ സഞ്ചാരിണിയുടെ
മിഴിയിലുടക്കിയ നെൽക്കതിര്
കതിരിന്നരികിൽ കെപീയേസീ
അടയാളത്തിലെയരിവാള്
അരിവാൾത്തുമ്പിൽ നക്ഷത്രം.....

ഇങ്ങനെയോരോന്നാലോചിക്കെ
പുഴയോരത്തുമിരുട്ടെത്തി
ഇരുട്ടിനൊപ്പമൊരുത്തി
അവളെ കൂട്ടിനിരുത്തി
അവളുടെ കണ്ണിൽ
മരുതും കുരുവീം
കതിരും  പുഴയും അരിവാളും.
അവളുടെ കണ്ണിൽ നക്ഷത്രം.

കവിയെ കാണാനില്ലിപ്പോൾ
പുഴയിലിറങ്ങീ നക്ഷത്രം
നക്ഷത്രത്തിൻ നെഞ്ചിൽ കവിത
നനയാതങ്ങനെ കത്തുന്നു.

2 comments:

  1. പൂങ്കുരുവിയെപ്പോല്‍ മനോഹരം

    ReplyDelete
  2. കവിയെ കാണാനില്ലിപ്പോൾ
    പുഴയിലിറങ്ങീ നക്ഷത്രം
    നക്ഷത്രത്തിൻ നെഞ്ചിൽ കവിത
    നനയാതങ്ങനെ കത്തുന്നു.

    ReplyDelete