Friday 20 May 2016

സൂര്യത്തി


മിഴിയാലുഴിഞ്ഞു തലോടാൻ
അതിരാവിലെ ഞാൻ വരുമ്പോൾ
ആയിരംമുത്തുമണിഞ്ഞ്
രാമഴ നനഞ്ഞ മൈലാഞ്ചി
ഇവളെൻ ഇടങ്കൈ നഖത്തിൽ
ഉദയത്തിൻ തീ നിറം ചാർത്തി
പച്ചയും ചോപ്പുമുയർത്തി
തൊട്ടടുത്തുണ്ടു കാന്താരി
രക്തസമ്മർദം കഴിച്ച്
ഭദ്രമാക്കുന്നെൻ ദിനങ്ങൾ
രണ്ടു സഹായികളെയും
നന്ദിപൂർവം ഞാൻ നമിച്ചു
ഹൃദയപക്ഷത്തു മൈലാഞ്ചി
വലതുമുറ്റത്തു കാന്താരി
പ്രതിഭാപ്രകാശം ചുരത്തി
ഉയരത്തിലുണ്ട് സൂര്യത്തി

1 comment: